Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic Congress

Palakkad

ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കാൻ ആസൂത്രിതശ്രമം: കത്തോലിക്ക കോൺഗ്രസ്

പാലക്കാട്: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞവർഷം ഇറക്കിയ സർക്കാർഉത്തരവ് അതേപടി നിലനിൽക്കേ കണ്ണൂർ റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ പുതിയ ഉത്തരവ് റദ്ദാക്കണമെന്നു കത്തോലിക്ക കോൺഗ്രസ്.

എയ്ഡഡ് സ്കൂളുകളിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി ദിവസവേതന ഒഴിവുകൾ നികത്തണമെന്നാണ് പുതിയ ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഓർഡറിൽ വ്യക്തമായി നൽകിയിട്ടുള്ള നിബന്ധനകളെ നിക്ഷിപ്ത താത്പര്യങ്ങൾക്കുവേണ്ടി വളച്ചൊടിക്കാൻ ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുവാൻ പ്രതിജ്ഞാബദ്ധമാണെന്നു കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഗവൺമെന്‍റ് ഉത്തരവുകളുടെ അന്തസത്ത ചോർത്തി കളയുന്ന ഈ പ്രവണതകൾ മുളയിലെ നുള്ളുവാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നു രൂപത സമിതി അംഗീകരിച്ച പ്രമേയത്തിൽ പറഞ്ഞു. രൂപത പ്രസിഡന്‍റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

ജനറൽ സെക്രട്ടറി ആന്‍റണി കുറ്റിക്കാടൻ, ട്രഷറർ ജോസ് മുക്കട, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് തോമസ് ആന്‍റണി, ജിജോ അറയ്ക്കൽ, ജോസ് വടക്കേക്കര, ജോമി മാളിയേക്കൽ, ജിനി ജോസഫ്, ദീപ ബൈജു, എലിസബത്ത് മുസോളിനി, ഓഫീസ് സെക്രട്ടറി എൻ.ടി. ജോസ് പ്രസംഗിച്ചു.

District News

കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമ്മേളന പ്രചാരണ വാഹനജാഥയ്ക്ക് നാളെ തുടക്കം

കണ്ണൂർ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ 13, 14 തീയതികളിൽ കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് നൂറ്റിയെട്ടാമത് ജന്മദിനാഘോഷം, സാമുദായിക ശാക്തീകരണം മഹാറാലി, സമ്മേളനം എന്നിവയോടനുബന്ധിച്ച് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്‍റ് ഫിലിപ്പ് വെളിയത്ത് നയിക്കുന്ന പ്രചാരണ വാഹന ജാഥ നാളെ രാവിലെ 8.30 ന് കാസർഗോഡ് ജില്ലയിലെ പടുപ്പിൽ നിന്ന് യാത്ര തുടങ്ങും.

മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള മൂന്നു ദിവസങ്ങളിലായി വാഹനജാഥ മലയോരത്തിന്‍റെ വിവിധ മേഖലകളിലൂടെ സഞ്ചരിച്ച് പേരാവൂരിൽ സമാപിക്കും.

സാമുദായിക ശാക്തീകരണ മഹാസമ്മേളനത്തിന്‍റെ വിജയത്തിനായി നടത്തുന്ന ഈ വാഹനജാഥ കടന്നുവരുന്ന ഓരോ മേഖലയിലും അതാത് ഫൊറോന വികാരിമാരുടെയും ഡയറക്ടർമാരുടെയും കത്തോലിക്കാ കോൺഗ്രസ് ഫൊറോന,യൂണിറ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരണം നൽകും.

ആദ്യ ദിവസം രാവിലെ 9.30 ന് പടുപ്പ്, 10 ന് കോളിച്ചാൽ, 10.30 ന് രാജപുരം, 11ന് പരപ്പ, 11.30 ന് വെള്ളരിക്കുണ്ട്, 12 ന് മാലോം, 12.30 ന് വരക്കാട്, ഉച്ചകഴിഞ്ഞ് ഒന്നിന് ഭീമനടി, 1.30 ന് കുന്നുംകൈ, 2.30 ന് മണ്ഡപം, മൂന്നിന് ചിറ്റാരിക്കാൽ, 3.30 ന് തയ്യേനി, നാലിന് നല്ലോംപുഴ, 4.30 ന് പാലാവയൽ, അഞ്ചിന് പുളിങ്ങോം എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം ആറിന് ചെറുപുഴയിൽ സമാപിക്കും. രണ്ടാം ദിവസമായ ആറിന് രാവിലെ ഒന്പതിന് കുടിയാന്മലയിൽ നിന്ന് ജാഥ പ്രയാണം തുടരും.

Kerala

മുന്നണികൾ നിലപാട് പരസ്യമാക്കണം: കത്തോലിക്ക കോൺഗ്രസ്

കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട്, വനം-വന്യജീവി നിയമഭേദഗതി, യുവജന പലായനം എന്നീ വിഷയങ്ങളിൽ നിലപാട് പരസ്യമായി പറയാൻ സംസ്ഥാനത്തെ മൂന്നു മുന്നണികളും തയാറാകണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി.

മലയോര മേഖലയ്ക്കുവേണ്ടി കൃത്യമായ വികസനനയം മുന്നോട്ടു വയ്ക്കാൻ രാഷ്‌ട്രീയ പാർട്ടികൾക്ക് ആകുന്നില്ല. വനമില്ലാത്ത ആലപ്പുഴ ജില്ലയിൽ വരെ കാട്ടുപോത്ത് ഇറങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോൾ നാട്ടിലിറങ്ങുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിക്കാനും, ദേശീയ വനം-വന്യജീവി നിയമം ഭേദഗതി ചെയ്യുന്നതിൽ നിലപാടെടുക്കാനും മുന്നണികൾ തയാറാകണം. കേരളത്തിലെ യുവജനങ്ങളെ ഇവിടെ പിടിച്ചുനിർത്താൻ പര്യാപ്തമായ പദ്ധതികൾ പ്രഖ്യാപിക്കുകയും വേണം.

തെരഞ്ഞെടുപ്പാകുമ്പോൾ വലിയ വാഗ്ദാനങ്ങൾ അവതരിപ്പിക്കുകയും, ആരോപണ-പ്രത്യാരോപണ കോലാഹലങ്ങളുണ്ടാക്കി ജനകീയ വിഷയങ്ങൾ മറയ്ക്കുകയും ചെയ്യുന്ന രാഷ്‌ട്രീയശൈലി മാറണം. എല്ലാത്തരം വർഗീയതയെയും ഒരുപോലെ കാണുകയും എതിർക്കുകയും ചെയ്യാൻ രാഷ്‌ട്രീയ പാർട്ടികൾക്കാവണം.

13നും 14നും കണ്ണൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ജന്മവാർഷിക യോഗത്തിലും അന്തർദേശീയ സമ്മേളനത്തിലും വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. 14ന് കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സമുദായ ശക്തീകരണ സംഗമത്തിൽ രാഷ്‌ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി അറിയിച്ചു.

പ്രസിഡന്‍റ് രാജീവ്‌ കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, പ്രഫ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്‍റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഡോ. കെ.പി. സാജു, അഡ്വ. മനു ജെ. വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.

District News

കത്തോലിക്ക കോൺഗ്രസ് ചെന്പേരി മേഖല വനിതാ ഫോറം രൂപീകരിച്ചു

ചെമ്പേരി: കത്തോലിക്ക കോൺഗ്രസ് ചെന്പേരി മേഖല വനിതാ ഫോറം രൂപീകരിച്ചു. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു.

ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്‍റ് ഫിലിപ്പ് വെളിയത്ത്, അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ഫൊറോന ഡയറക്ടർ ഫാ. പോൾ വള്ളോപ്പിള്ളി, ബിജുമോൻ ജോസഫ്, ഷീജ കാറുകുളം, ബെന്നി പുതിയാംപുറം, ജോർജ് ജോസഫ്, ഐ.സി. മേരി തുടങ്ങിയവർ പങ്കെടുത്തു.

വനിതാ ഫോറം കോ- ഓർഡിനേറ്റർമാരായി ഷീബ തെക്കേടത്ത്, ഷെൽസി കാവനടിയിൽ, സാലി ജോസ്, സോജി മനോജ്, ഷിജി മുട്ടുങ്കൽ, ജോളി കാരക്കാട്ട്, ബീന എന്നിവരെ തെരഞ്ഞെടുത്തു.

District News

കത്തോലിക്ക കോണ്‍ഗ്രസ് അംഗത്വ വിതരണ കാമ്പയിന്‍

എടത്വ: എടത്വ ഫൊറോനായിലെ കത്തോലിക്ക കോണ്‍ഗ്രസ് കളത്തില്‍പാലം യൂണിറ്റ് സംഘടനാ ശക്തീകരണത്തിന്‍റെ ഭാഗമായി അംഗത്വ വിതരണ കാമ്പയിന്‍ നടത്തി. അസിസ്റ്റന്‍റ് വികാരി ഫാ. മാത്യു തടത്തില്‍ മെംബര്‍ഷിപ്പ് കാര്‍ഡ് ജോമോന്‍ സ്‌കറിയാ കളത്തിലിനു കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

5 പേര്‍ സംഘടനയില്‍ അംഗത്വം എടുത്തു. പുതിയ അംഗങ്ങളെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു.

വികാരി ഫാ. മാത്യു നടയ്ക്കൽ, കത്തോലിക്ക കോണ്‍ഗ്രസ് കളത്തില്‍ പ്പാലം യൂണിറ്റ് പ്രസിഡന്‍റ് റോയി വര്‍ഗീസ്, റൂബി ജോസഫ്, പി.ജെ. ജോസഫ്കുട്ടി, സിബി തോമസ്, ജിജി ജോസഫ്, ജിജി ചാക്കോ, വി. മാത്യൂസ്, സി. ബേബിച്ചന്‍, വിജി റോയി, എം. സോജപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

District News

കത്തോലിക്ക കോണ്‍ഗ്രസ് കരുമാടി യൂണിറ്റ് ശക്തീകരണം നടത്തി

എടത്വ: സമുദായ ശക്തീകരണ വര്‍ഷം 2026 ലെ പ്രവര്‍ത്തന പരിപാടികളുടെ ഭാഗമായി കരുമാടി ഇടവകയില്‍ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ യൂണിറ്റ് തല ശക്തീകരണം നടത്തി. 20 പുതിയ അംഗങ്ങളെ കത്തോലിക്ക കോണ്‍ഗ്രസിലേക്ക് ചേര്‍ത്ത് സംഘടനയെ കൂടുതല്‍ പ്രവര്‍ത്തന സജ്ജമാക്കി.

പുതിയ അംഗങ്ങളെ എടത്വ ഫൊറോനാ നേതൃത്വം ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു.

ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പിൽ, ഫൊറോന പ്രസിഡന്‍റ് തോമസ് ഫ്രാന്‍സിസ്, വികാരി ഫാ. മാത്യു നടയ്ക്കൽ, കളത്തില്‍പാലം യൂണിറ്റ് പ്രസിഡന്‍റ് റോയ് വര്‍ഗീസ്, റൂബി ജോസഫ്, പി.ജെ. ജോസഫ്കുട്ടി, വര്‍ഗീസ് മാത്യു, മാര്‍ട്ടിന്‍ കളങ്ങര, പി.ജെ. ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

District News

സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്

ചങ്ങനാശേരി: ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ്. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങളെ മുന്‍നിര്‍ത്തി ക്രൈസ്തവ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് മുന്‍പ് നിയോഗിച്ച ജസ്റ്റീസ് ബെഞ്ചമിന്‍ കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട് രണ്ടര വര്‍ഷം കഴിഞ്ഞു.

വിവിധ സഭകളും സമുദായ സംഘടനകളും കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ഉന്നയിച്ച് പലതവണ സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഈ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാം എന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്.

കമ്മീഷന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഭൂരിപക്ഷവും നടപ്പാക്കിയെന്ന സര്‍ക്കാരിന്‍റെ വെളിപ്പെടുത്തല്‍ കബളിപ്പിക്കലാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുന്നത് ഔദാര്യമല്ല.

അത് ക്രൈസ്തവ സമൂഹത്തിന്‍റെ പിന്നാക്കാവസ്ഥ മാറ്റിയെടുക്കുന്നതിനു വേണ്ടിയുള്ള അവകാശങ്ങളുടെ ഭാഗമാണ്. സര്‍ക്കാര്‍ പറയുന്നതുപോലെ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ ആയത് പൊതുസമൂഹത്തിന്‍റെ മുന്‍പില്‍ പരസ്യമാക്കുകതന്നെ വേണമെന്നും അല്ലാത്തപക്ഷം വരുന്ന തെരഞ്ഞെടുപ്പില്‍ പ്രതികരണമുണ്ടാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സമിതി മുന്നറിയിപ്പ് നല്‍കി.

അതിരൂപത പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നേതൃസമ്മേളനം അതിരൂപത ഡയറക്ടര്‍ റവ. ഡോ. സാവിയോ മാനാട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, സി.ടി. തോമസ്, ജോര്‍ജുകുട്ടി മുക്കത്ത്, ഷിജി ജോണ്‍സണ്‍, റോസിലിന്‍ കെ. കുരുവിള, രാജേഷ് ജോണ്‍, ജേക്കബ് നിക്കോളാസ്, ടോമിച്ചന്‍ അയ്യരുകുളങ്ങര, കുഞ്ഞ് കളപ്പുര, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കെ.എസ്. ആന്‍റണി, സെബാസ്റ്റ്യന്‍ പുല്ലാട്ട്കാല, പി.സി. കുഞ്ഞപ്പന്‍, സൈബി അക്കര, സേവ്യര്‍ കൊണ്ടൊടി എന്നിവര്‍ പ്രസംഗിച്ചു.

District News

തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവർക്ക് ആനുപാതിക പ്രാതിനിധ്യം നൽകണം: കത്തോലിക്ക കോണ്‍ഗ്രസ്

സുൽത്താൻ ബത്തേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്രൈസ്തവർക്ക് ആനുപാതിക പ്രാതിനിധ്യം നൽകാൻ രാഷ്ട്രീയപ്പാർട്ടികൾ തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഫൊറോന സമിതി ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശ സംരക്ഷണത്തിലും ആനുകൂല്യങ്ങളിലും ക്രൈസ്തവ സമൂഹം നിരന്തരം അവഗണിക്കപ്പെടുകയാണ്. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.

അവഗണന തുടർന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബാലറ്റിലൂടെ പ്രതികരിക്കാൻ ക്രൈസ്തവർ നിർബന്ധിതമാകും. കത്തോലിക്ക കോണ്‍ഗ്രസിന് ഒരു രാഷ്ട്രീയ പാർട്ടിയോടും അകൽച്ചയില്ല. സ്ഥാനാർഥി നിർണയത്തിൽ ക്രൈസ്തവ സമൂഹത്തിനും സംഘടനയ്ക്കുമുള്ള സ്ഥാനം പ്രതിഫലിക്കണം. അതിനനുസരിച്ച് സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും അവകാശസംരക്ഷണത്തിനും ക്ഷേമത്തിനും മുൻതൂക്കം നൽകുന്ന ഏത് വ്യക്തിയെയും സംഘടന പിന്തുണയ്ക്കും.

പ്രാദേശിക പ്രശ്നങ്ങൾക്ക് കാലാനുസൃത തീരുമാനങ്ങൾ സത്വരമായി എടുക്കാൻ കഴിയുന്ന പ്രതിബദ്ധതയുള്ള നേതാക്കൻമാരാണ് തദ്ദേശ സ്ഥാപനങ്ങളുടെ ഭരണസമിതിയിൽ എത്തേണ്ടത്. രൂക്ഷമാകുന്ന വന്യമൃഗശല്യത്തിനും വ്യാപകമാകുന്ന കൃഷിനാശത്തിനുംഏതിരേയുള്ള പൊതുജനത്തിന്‍റെ നിലവിളി കേൾക്കാൻ ആരുമില്ല.

മനുഷ്യജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ പോലും നിയന്ത്രിക്കുന്നതിൽ അധികാരികൾക്ക് വിഭിന്ന അഭിപ്രായമാണ്. ഈ സാഹചര്യത്തിന് മാറ്റം വരണം. ഇതിനുള്ള വിലയിരുത്തലാകണം അടുത്ത തെരഞ്ഞെടുപ്പ്. കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾക്ക് അതീതമായ സാമൂഹിക നൻമ എന്ന ലക്ഷ്യം മുൻനിർത്തിയാണ് കത്തോലിക്ക കോണ്‍ഗ്രസ് പൊരുതുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി.

പ്രസിഡന്‍റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. രൂപത പ്രസിഡന്‍റ് ജോണ്‍സണ്‍ തൊഴുത്തുങ്കൽ, സെക്രട്ടറി തോമസ് പട്ടമന, വൈസ് പ്രസിഡന്‍റ് സാജു പുലിക്കോട്ടിൽ, ഫൊറോന സെക്രട്ടറി ചാൾസ് വടാശേരി, ട്രഷറർ ജോഷി കാരക്കുന്നേൽ, ജേക്കബ് ബത്തേരി, ആന്‍റണി പള്ളിക്കാത്തൊട്ടി, ജോയി പുളിക്കൽ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up